قُلْ إِن ضَلَلْتُ فَإِنَّمَآ أَضِلُّ عَلَىٰ نَفْسِى ۖ وَإِنِ ٱهْتَدَيْتُ فَبِمَا يُوحِىٓ إِلَىَّ رَبِّىٓ ۚ إِنَّهُۥ سَمِيعٌۭ قَرِيبٌۭ﴿٥٠﴾
34:50പറയുക: "ഞാന്‍ വഴിപിഴച്ചിട്ടുണ്ടെങ്കില്‍, എന്‍റെ പേരില്‍ (ദോഷം വരുത്തി) തന്നെയാണ് ഞാന്‍ വഴി പിഴക്കുന്നത്. ഞാന്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ (അത്), എന്‍റെ റബ്ബ് എനിക്കു "വഹ്-യു" നല്‍കുന്നതുകൊണ്ടുമാണ്. നിശ്ചയമായും അവന്‍ കേള്‍ക്കുന്നവനാണ്; സമീപസ്ഥനാണ്.
തഫ്സീർ : 50-50
നബി(ﷺ)യുടെ മാര്‍ഗ്ഗം ശരിയാണോ തെറ്റാണോ എന്ന സംശയത്തോടുകൂടിയുള്ള ഒരു പ്രസ്താവനയല്ല. സത്യനിഷേധികളെ ചിന്തിപ്പിക്കുവാനും, ആകര്‍ഷിക്കുവാനും വേണ്ടിയുള്ള ഒരു സമീപനനയമാണ് – ഇത്. നബി(ﷺ) പാപങ്ങളില്‍നിന്നു സുരക്ഷിതനായിരിക്കെ, എന്‍റെ തിന്‍മകള്‍ക്കു ഞാന്‍ തന്നെ ഉത്തരവാദിയാണെന്നും, എന്‍റെ നന്‍മകള്‍ അല്ലാഹുവിന്‍റെ സഹായത്താല്‍ ലഭിക്കുന്നതാണെന്നും പ്രഖ്യാപിക്കുവാന്‍ നബി(ﷺ)യോടു കല്പിച്ചിരിക്കുന്നതു നാം പ്രത്യേകം മനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാകുന്നു.