34. سبإ (സബഅ്) ആയത്ത് 7-9

وَقَالَ ٱلَّذِينَ كَفَرُوا۟ هَلْ نَدُلُّكُمْ عَلَىٰ رَجُلٍۢ يُنَبِّئُكُمْ إِذَا مُزِّقْتُمْ كُلَّ مُمَزَّقٍ إِنَّكُمْ لَفِى خَلْقٍۢ جَدِيدٍ﴿٧﴾

 وَقَالَ പറഞ്ഞു, പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ هَلْ نَدُلُّكُمْ ഞങ്ങള്‍ നിങ്ങള്‍ക്കു അറിയിച്ചുതരട്ടെയോ عَلَىٰ رَجُلٍ ഒരു പുരുഷനെ (മനുഷ്യനെ)പ്പറ്റി يُنَبِّئُكُمْ നിങ്ങള്‍ക്കു വര്‍ത്തമാനമറിയിക്കുന്ന إِذَا مُزِّقْتُمْ നിങ്ങള്‍ ഛിന്നഭിന്നമാക്കപ്പെട്ടാല്‍, പിച്ചിച്ചീന്തപ്പെട്ടാല്‍ كُلَّ مُمَزَّقٍ എല്ലാ (വിധ) ഛിന്നഭിന്നമാക്കലും إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَفِي خَلْقٍ ഒരു സൃഷ്ടിയില്‍ തന്നെയായിരിക്കും جَدِيدٍ പുതുതായ

34:7അവിശ്വസിച്ചവര്‍ പറയുകയാണ്: "നിങ്ങള്‍ എല്ലാ വിധേനയും (നശിച്ചു) ഛിന്നഭിന്നമാക്കപ്പെട്ടാല്‍, (വീണ്ടും) നിങ്ങള്‍ ഒരു പുതിയ സൃഷ്ടിയില്‍തന്നെ ആയിരിക്കുമെന്നു നിങ്ങളോടു വര്‍ത്തമാനം അറിയിക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് ഞങ്ങള്‍ നിങ്ങള്‍ക്കു അറിയിച്ചുതരട്ടെയോ?!

أَفْتَرَىٰ عَلَى ٱللَّهِ كَذِبًا أَم بِهِۦ جِنَّةٌۢ ۗ بَلِ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ فِى ٱلْعَذَابِ وَٱلضَّلَـٰلِ ٱلْبَعِيدِ﴿٨﴾

 أَفْتَرَىٰ അവന്‍ കെട്ടിച്ചമച്ചിരിക്കയാണോ عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ كَذِبًا കളവു, വ്യാജം أَم بِهِ അതല്ല (ഒരുപക്ഷെ) അവന്നുണ്ടോ جِنَّةٌ വല്ല ഭ്രാന്തും بَلِ പക്ഷേ, എങ്കിലും الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ فِي الْعَذَابِ ശിക്ഷയിലായിരിക്കും وَالضَّلَالِ വഴിപിഴവിലും الْبَعِيدِ വിദൂരമായ, അകന്ന

34:8അവന്‍ അല്ലാഹുവിന്‍റെമേല്‍ കളവു കെട്ടിച്ചമയ്ക്കുകയാണോ, അതല്ല, അവനു വല്ല ഭ്രാന്തുമുണ്ടോ?!" പക്ഷെ, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ശിക്ഷയിലും, വിദൂരമായ വഴിപിഴവിലുമായിരിക്കും

أَفَلَمْ يَرَوْا۟ إِلَىٰ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ إِن نَّشَأْ نَخْسِفْ بِهِمُ ٱلْأَرْضَ أَوْ نُسْقِطْ عَلَيْهِمْ كِسَفًۭا مِّنَ ٱلسَّمَآءِ ۚ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّكُلِّ عَبْدٍۢ مُّنِيبٍۢ﴿٩﴾

 أَفَلَمْ يَرَوْا എന്നാലവര്‍ കണ്ടില്ലേ; നോക്കുന്നില്ലേ إِلَىٰ مَا യാതൊന്നിലേക്കു بَيْنَ أَيْدِيهِمْ അവരുടെ മുന്നിലുള്ള وَمَا خَلْفَهُم അവരുടെ പിന്നിലുള്ളതിലേക്കും مِّنَ السَّمَاءِ ആകാശത്തുനിന്നു് وَالْأَرْضِ ഭൂമിയില്‍നിന്നും إِن نَّشَأْ നാം ഉദ്ദേശിക്കുന്നുവെങ്കില്‍ نَخْسِفْ بِهِمُ അവരെ നാം വിഴുങ്ങിക്കും, ആഴ്ത്തും الْأَرْضَ ഭൂമിയെ, ഭൂമിയില്‍ أَوْ نُسْقِطْ അല്ലെങ്കില്‍ നാം വീഴ്ത്തും عَلَيْهِمْ അവരുടെ മീതെ كِسَفًا കഷ്ണങ്ങളെ, തുണ്ടുകളെ مِّنَ السَّمَاءِ ആകാശത്തുനിന്നു് إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّكُلِّ عَبْدٍ എല്ലാ (ഓരോ) അടിയാന്നും مُّنِيبٍ മനസ്സുമടങ്ങുന്ന, ഭക്തിപ്പെട്ടുവരുന്ന

34:9എന്നാല്‍, ആകാശത്തില്‍നിന്നും, ഭൂമിയില്‍നിന്നും അവരുടെ മുന്നിലും പിന്നിലുമുള്ളതിലേക്ക് അവര്‍ നോക്കിക്കാണുന്നില്ലേ?! നാം ഉദ്ദേശിക്കുകയാണെങ്കില്‍, നാമവരെ ഭൂമിയില്‍ ആഴ്ത്തിക്കളയും; അല്ലെങ്കില്‍, ആകാശത്തുനിന്ന് അവരുടെമേല്‍ നാം തുണ്ടങ്ങള്‍ വീഴ്ത്തും. നിശ്ചയമായും (അല്ലാഹുവിലേക്കു) മനസ്സു മടങ്ങുന്ന എല്ലാ അടിയാന്നും അതില്‍ ദൃഷ്ടാന്തമുണ്ട്

തഫ്സീർ : 7-9 

മരണാനന്തരജീവിതത്തെപ്പറ്റി നബി() പ്രസ്താവിക്കുന്നതിനെ പരിഹസിച്ചുകൊണ്ടു മുശ്രിക്കുകള്‍ പറയാറുള്ള ചില വാക്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്. ആയത്തുകളുടെ ആശയം സ്പഷ്ടമാണല്ലോ. അടുത്ത ആയത്തുകളില്‍ ദാവൂദ് (عليه السلام) നബിക്കും, സുലൈമാന്‍ (عليه السلام) നബിക്കും നല്‍കപ്പെട്ട ചില പ്രത്യേകാനുഗ്രഹങ്ങളെക്കുറിച്ചു പറയുന്നു: