32. السجدة (അസ്സജദഃ) ആയത്ത് 17

فَلَا تَعْلَمُ نَفْسٌۭ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍۢ جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ﴿١٧﴾

 فَلَا تَعْلَمُ ആകയാല്‍ (എന്നാല്‍) അറിയുന്നതല്ല نَفْسٌ ഒരാളും مَّا أُخْفِيَ ഗോപ്യമാക്കി (ഒളിച്ചു) വെക്കപ്പെട്ടിട്ടുള്ളതു لَهُم അവര്‍ക്കുവേണ്ടി مِّن قُرَّةِ أَعْيُنٍ കണ്‍കുളിര്‍മ്മയായിട്ടു جَزَاءً പ്രതിഫലമായി بِمَا യാതൊന്നിനു كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന

32:17അതിനാല്‍, കണ്‍കുളിര്‍മ്മയായി [ആനന്ദകരമായി]ക്കൊണ്ടു അവര്‍ക്കുവേണ്ടി ഗോപ്യമാക്കി (സൂക്ഷിച്ചു) വെക്കപ്പെട്ടിട്ടുള്ളതു ഒരാള്‍ക്കും അറിയാവുന്നതല്ല; (അതെ) അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനു പ്രതിഫലമായിട്ട്‌!

തഫ്സീർ : 17-17 

ആ സല്‍ഭാഗ്യവാന്മാര്‍ തങ്ങളുടെ ആരാധനാകര്‍മ്മങ്ങള്‍ മറ്റാരുടെയും പ്രശംസയോ പ്രീതിയോ ലക്ഷ്യമാക്കാതെ രാത്രി സമയങ്ങളില്‍ സ്വകാര്യമായി നടത്തിയിരുന്നതു പോലെ, അവര്‍ക്കുള്ള അവര്‍ണ്ണനീയമായ പ്രതിഫലങ്ങളെ അല്ലാഹുവും ഗോപ്യമാക്കി ഒരുക്കിവെച്ചിരിക്കുകയാണ്. ആരുടെ ഭാവനക്കും അനുമാനത്തിനും അതീതമാണത്. നബി () പറയുന്നു: അല്ലാഹു പറയുകയാണ്‌: എന്റെ സജ്ജനങ്ങളായ അടിയാന്മാര്‍ക്കു വേണ്ടി ഏതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഏതൊരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ വസ്തുക്കള്‍ ഞാന്‍ ഒരുക്കിവെച്ചിരിക്കുന്നു. (ഇതിനു തെളിവായി) നിങ്ങള്‍ ‍…..فَلَا تَعْلَمُ نَفْسٌ എന്നുള്ള (ഈ) ഖുര്‍ആന്‍ വചനം ഓതിക്കൊള്ളുക. (ബു. മു.)