ഇബാദത്തിൻ്റെ ഇനങ്ങളില്‍ വല്ലതും അല്ലാഹു അല്ലാത്തവരിലേക്ക് തിരിക്കലാണ് ശിര്‍ക്ക്. അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി അറുക്കുക, അല്ലാഹു അല്ലാത്തവര്‍ക്കായി നേര്‍ച്ചയാക്കുക, അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യുക, ഇന്ന് ജാറങ്ങളില്‍ ക്വബ്ര്‍പൂജകര്‍ ചെയ്യുന്നതുപോലെ മരണപ്പെട്ടവരെ വിളിച്ചുകൊണ്ട് അവരോട് സഹായതേട്ടം നടത്തുക, മരണപ്പെട്ടവരോട് ആവശ്യനിര്‍വ്വഹണത്തിനും പ്രയാസങ്ങള്‍ നീക്കുന്നതിനും തേടുക, ജാറങ്ങളെ ത്വവാഫ് ചെയ്യുക, മരണപ്പെട്ടവരുടെ സാമീപ്യംതേടി ജാറങ്ങളില്‍ ബലി നല്‍കുക, മരണപ്പെട്ടവര്‍ക്ക് നേര്‍ച്ചയാക്കുക തുടങ്ങിയതെല്ലാം ശിര്‍ക്കിൻ്റെ ഉദാഹരണങ്ങളാകുന്നു. ഇതത്രേ ശിര്‍ക്കുല്‍അക്ബര്‍; കാരണം ശിര്‍ക്കുല്‍അക്ബര്‍ എന്നാല്‍, ഇബാദത്തിനെ അല്ലാഹു അല്ലാത്തവരിലേക്ക് തിരിക്കലാകുന്നു. അല്ലാഹുവാകട്ടെ പറയുന്നത് നോക്കൂ:
قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا
( നബിയേ, ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. (അല്‍കഹ്ഫ്: 110)
وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا
നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക. (അന്നിസാഅ്: 36)
وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ
കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം (അല്‍ബയ്യിനഃ : 5)
ഈ വിഷയത്തില്‍ ആയത്തുകള്‍ ധാരാളമുണ്ട്.
ശിര്‍ക്ക് വിവിധ ഇനങ്ങളാകുന്നു:
ഒന്ന്: ഇസ്ലാമികമില്ലത്തില്‍നിന്ന് ആളെ പുറത്താക്കുന്ന ശിര്‍ക്ക്.
ഇബാദത്തിൻ്റെ ഇനങ്ങളില്‍ വല്ലതും അല്ലാഹു അല്ലാത്തവരിലേക്ക് തിരിക്കലാണ് ശിര്‍ക്കെന്ന് നാം ഉണര്‍ത്തിയല്ലോ. അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി അറുക്കുക, അല്ലാഹു അല്ലാത്തവര്‍ക്കായി നേര്‍ച്ചയാക്കുക, അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യുക, അല്ലാഹു അല്ലാത്തവരോട് സഹായം തേടുക പോലുള്ളതെല്ലാം അതില്‍പ്പെട്ടതാണ്. ഇസ്ലാമികമില്ലത്തില്‍ നിന്ന് ആളെ പുറത്താക്കുന്ന വലിയശിര്‍ക്കാകുന്നു ഇത്. വലിയശിര്‍ക്ക് പ്രവര്‍ത്തിക്കുന്നവന്‍ അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങാത്ത അവസ്ഥയില്‍ മരണപ്പെട്ടാല്‍ അവന്‍ നരകത്തില്‍ നിത്യനിവാസിയാകുന്നു. അല്ലാഹു പറയുന്നു:
لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ ۖ وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۖ إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ
മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്. (അല്‍ മാഇദഃ : 72)
അല്ലാഹു, തൗബഃകൊണ്ടുമാത്രമാണ് വലിയശിര്‍ക്ക് പൊറുത്തുതരിക. അല്ലാഹു പറഞ്ഞു:
إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا
തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്. (അന്നി സാഅ്: 48)
രണ്ട്: ശിര്‍ക്കുന്‍അസ്വ്ഗര്‍ (ചെറിയ ശിര്‍ക്ക്).
അത് ഇസ്ലാമികമില്ല ത്തില്‍നിന്ന് പുറത്താക്കുകയില്ലെങ്കിലും അതിൻ്റെ അപകടവും വളരെ വലുതാണ്. പണ്ഡിതന്മാരുടെ ശരിയായ അഭിപ്രായ പ്രകാരം ചെറിയശിര്‍ക്കും തൗബഃ കൊണ്ടല്ലാതെ പൊറുക്കപ്പെടുകയില്ല. കാരണം, അല്ലാഹു പറഞ്ഞു:
إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا
തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്. (അന്നി സാഅ്: 48)
തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല എന്നത് വലിയ ശിര്‍ക്കിനേയും ചെറിയ ശിര്‍ക്കിനേയും ഉള്‍കൊള്ളുന്നു.
അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യംചെയ്യല്‍ ചെറിയ ശിര്‍ക്കിന് ഉദാഹരണമാകുന്നു. സൃഷ്ടാവിൻ്റെ ഉദ്ദേശത്തെ സൃഷ്ടിയുടെ ഉദ്ദേശവുമായി അത്വ്ഫ് ചെയ്യുന്നതുകൊണ്ട് (സംയോജിപ്പിക്കുന്നതുകൊണ്ട്) 'അല്ലാഹുവും താങ്കളും ഉദ്ദേശിച്ചത്' എന്നവാക്കും ചെറിയ ശിര്‍ക്കാകുന്നു. കാരണം, അത്വ്ഫ് ചെയ്യുവാനുപയോഗിച്ച സംയോജകാവ്യയമായ 'വാവ് ' പങ്കാളിയാക്കുന്നതിനെയാണ് തേടുന്നത്. ശരിയായത്, 'അല്ലാഹുവും ശേഷം താങ്കളും ഉദ്ദേശിച്ചത് ' എന്ന് പറയലാണ്. കാരണം, അത്വ്ഫ് ചെയ്യുവാനുപയോഗിച്ച 'ഥുമ്മ' എന്ന സംയോജകാ വ്യയം ശേഷം എന്ന ആശയത്തെയാണ് തേടുന്നത്.
'അല്ലാഹുവും താങ്കളും ഇല്ലായിരുന്നുവെങ്കില്‍' എന്ന വാക്കും അതിനുതുല്ല്യമായ വാക്കുകളും സംസാരത്തില്‍ വന്നു പോകുന്ന ശിര്‍ക്കിൻ്റെ ഉദാഹരണങ്ങളാണ്.
രിയാഉം (ലോകമാന്യത) ചെറിയശിര്‍ക്കാണ്. പക്ഷേ, അത് ശിര്‍ക്കുന്‍ഖഫിയ്യാ (ഗോപ്യമായ ശിര്‍ക്കാ)ണ്. കാരണം, രിയാഅ് ഉച്ചരിക്കപ്പെടാത്തവിധം ഹൃദയത്തിൻ്റെ പ്രവൃത്തികളില്‍പ്പെട്ടതാണ്. അവയവങ്ങളുടെ പ്രവൃത്തികളിലോ നാവിലോ പ്രകടമാകാത്തതും എന്നാല്‍ ഹൃദയത്തില്‍ മാത്രം ഉണ്ടാവുകയും ചെയ്യുന്ന ഒന്നാണ് ലോകമാന്യത. അത് അല്ലാഹുവല്ലാതെ മറ്റാരും അറിയുകയില്ല.
അപ്പോള്‍ ശിര്‍ക്ക്, വലിയ ശിര്‍ക്ക്, ചെറിയ ശിര്‍ക്ക്, ഗോപ്യമായ ശിര്‍ക്ക് എന്നിങ്ങനെ മൂന്ന് ഇനങ്ങളാണ്. ലോകമാന്യതയും ഹൃദയത്തില്‍ അല്ലാഹു അല്ലാത്തവര്‍ക്കായുള്ള ഉദ്ദേശലക്ഷ്യങ്ങളുമാണ് ഗോപ്യമായ ശിര്‍ക്ക്.
ലോകമാന്യത:
ഒരാള്‍, ബാഹ്യവശം അല്ലാഹുവിനെന്ന് തോന്നിപ്പിക്കുംവിധം ഒരു പ്രവൃത്തി ചെയ്യുകയും എന്നാല്‍, പ്രസ്തുത പ്രവൃത്തികൊണ്ട് അല്ലാഹുവെ ഉദ്ദേശിക്കാതെ ജനങ്ങള്‍ തന്നെ പുകഴ്ത്തുക, സ്തുതിക്കുക, ഭൗതികമായ വല്ലതാല്‍പര്യങ്ങളും നേടുക തുടങ്ങിയ കാര്യങ്ങള്‍ ഉദ്ദേശിക്കുകയും ചെയ്യുന്നതിനെയാണ് രിയാഅ് അര്‍ത്ഥമാക്കുന്നത്. അല്ലാഹു പറഞ്ഞു:
مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ. أُولَٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ ۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ
ഐഹികജീവിതത്തെയും അതിന്‍റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ ( ഇഹലോകത്ത് ) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ. (ഹൂദ്: 15,16)
ഹജ്ജ് ചെയ്യുകയോ വിജ്ഞാനം തേടുകയോ അല്ലെങ്കില്‍ ഇബാദത്തുകളില്‍ വല്ലതും അനുഷ്ഠിക്കുകയോ ചെയ്യുന്ന ഒരു വ്യക്തി, തൻ്റെ കര്‍മ്മംകൊണ്ട് ഭൗതികമായ വല്ല താല്‍പര്യങ്ങളുമാണ് നിയ്യത്താക്കുന്നതെങ്കില്‍ അയാള്‍ ഭൗതികത മാത്രമാണ് ഉദ്ദേശിക്കുന്നത്. അതാകട്ടെ കര്‍മ്മത്തെത്തന്നെ പൊളിച്ചുകളയും.
ലോകമാന്യത കര്‍മ്മങ്ങളെ നിഷ്ഫലമാക്കും. കര്‍മ്മങ്ങള്‍ കൊണ്ട് ഭൗതികത ലക്ഷ്യമാക്കുന്നത് കര്‍മ്മത്തെത്തന്നെ പൊ ളിച്ചുകളയും. മഹ്മൂദ് ഇബ്നു ലബീദി (റ) ല്‍നിന്നും നിവേദനം: അല്ലാഹുവിൻ്റെ റസൂല്‍ (സ്വ) പറഞ്ഞു:
إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشّرْكُ الأَصْغَرُ قَالُوا : يَا رَسُولَ اللهِ وَمَا الشرْكُ الأَصْغَرُ ؟ قَالَ : الرِّيَاءُ.
((നിശ്ചയം, ഞാന്‍ നിങ്ങളില്‍ ഭയക്കുന്നതില്‍ ഏറ്റവും ഭയാ നകമായത് ശിര്‍ക്കുല്‍അസ്വ്ഗര്‍ ആകുന്നു.)) അവര്‍ ചോദിച്ചു: അല്ലാഹുവിൻ്റെ തിരുദൂതരേ, എന്താണ് ശിര്‍ക്കുല്‍ അസ്വ്ഗര്‍? അദ്ദേഹം പറഞ്ഞു: ((ലോകമാന്യത.))
അല്ലാഹുവിൻ്റെ റസൂല്‍ (സ്വ) അബൂബകറി (റ) നോട് പറഞ്ഞു:
والَّذِي نَفْسِي بِيَدِهِ لَلشَّرْكُ أَخْفَى مِنْ دَبِيبِ النَّمْلِ، أَلَا أَدُلُّكَ عَلَى شَيْءٍ إذَا فَعَلْتَهُ ذَهَبَ عَنْكَ قَلِيلُهُ وَكَثِيرُهُ؟ قُلْ: اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بك وأنا أَعْلَمُ، وَاسْتَغْفِرُكَ لِمَا لَا أَعْلَمُ
((അബൂബക്കര്‍, എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവ നാണ് സത്യം നിശ്ചയം, ശിര്‍ക്ക് ഉറുമ്പ് അരിക്കുന്നതിനേക്കാള്‍ ഗോപ്യമാണ്. താങ്കള്‍ക്ക് ഒരു കാര്യം ഞാന്‍ അറിയിച്ച് തരട്ടയോ? താങ്കള്‍ അത് പ്രവര്‍ത്തിച്ചാല്‍ ശിര്‍ക്ക് കുറച്ചായാലും കൂടുതലായാലും, താങ്കളില്‍നിന്ന് അത് പൊയ്പോകും. (പ്രവാചകന്‍ (സ്വ)) പറഞ്ഞു: താങ്കള്‍ പറയുക:
اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ، وَأَسْتَغْفِرُكَ لِمَا لَا أَعْلَمُ
"അല്ലാഹുവേ, ഞാന്‍ അറിഞ്ഞുകൊണ്ട് നിന്നില്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് ഞാന്‍ നിന്നിലഭയം തേടുന്നു, ഞാനറിയാത്തതില്‍ നിന്ന് നിന്നോട് ഇസ്തിഗ്ഫാറിനെ തേടുകയും ചെയ്യുന്നു))
ഒരു മുസ്‌ലിം, തൻ്റെ വാക്കുകളും പ്രവൃത്തികളും അല്ലാഹുവിന് നിഷ്ക്കളങ്കമാക്കുക എന്നതും തന്നില്‍നിന്ന് ഉത്ഭൂതമാകുന്ന വാക്കിലും പ്രവൃത്തിയിലും നിയ്യത്തിലുമെല്ലാം അല്ലാഹുവിനെ കരുതുക എന്നതുമാണ് അനിവാര്യമായത്. തൻ്റെ കര്‍മ്മം അല്ലാഹുവിങ്കല്‍ ശരിയായതും സ്വീകരിക്കപ്പെടുന്നതുമാകുന്നതിന് വേണ്ടിയാണിത്.
അല്ലാഹുവേ, നിൻ്റെ തൗഫീക്വിനായി കേഴുന്നു. നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യിലും അദ്ദേഹത്തിൻ്റെ കുടുംബത്തിലും അനുചരന്മാരിലും സ്വലാത്തും സലാമും അല്ലാഹുവില്‍നിന്ന് സദാവര്‍ഷിക്കുമാറാകട്ടെ.