അൽ അസ്മാഉൽ ഹുസ്‌ന: الوَكِيلُ (അൽവകീൽ)

അടിയാറുകളുടെ ഉപജീവനം ഏറ്റെടുത്തു നിർവ്വഹിക്കുന്നവനും അവർക്കു മതിയായവനുമാണ്' അൽവകീൽ, അൽകഫീൽ എന്ന അല്ലാഹുവിന്റെ തിരുനാമം അറിയിക്കുന്ന ആശയം അൽവകീലിന് ഉളളതോടൊപ്പം അൽകാഫീ (പര്യാപ്തമായവൻ, മതിയായവൻ) എന്ന അർത്ഥവും അൽവകീൽ എന്ന നാമത്തിനുണ്ട്.
അഥവാ അൽകഫീൽ എന്ന നാമത്തിന്റെ തേട്ടത്തേക്കാൾ ആശയ ബാഹുല്യം അൽവകീൽ എന്ന നാമത്തിനുണ്ട്.

ഇബ്നു മൻളൂർ (റ) പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ടതാണ് അൽവകീൽ. അടിയാറുകളുടെ ഉപജീവനം നില
നിർത്തുകയും (അൽമുകീം) സംരക്ഷിക്കുകയും (അൽകഫീൽ) ചെയ്യുന്നവനാണ് അൽവകീൽ... അബൂഇസ്വ്ഹാക്വ്'പറഞ്ഞു: അല്ലാഹു
വിന്റെ വിശേഷണത്തിൽ അൽവകീൽ എന്നാൽ താൻ സൃഷ്ടിച്ച മുഴുവൻപടപ്പുകളേയും നിലനിർത്തൽഏറ്റെടുത്തവൻ എന്നതാണ്.

വിശുദ്ധ ക്വുർആനിൽ ഈ തിരുനാമം പതിനാലു തവണ വന്നിട്ടുണ്ട്.

അൽവകീൽ എന്ന തിരുനാമം ഹദീഥിലും വന്നിട്ടുണ്ട്. ഇബ്നു അബ്ബാസിൽ (റ) നിന്ന് നിവേദനം. തീയിലെറിയപ്പെട്ടപ്പോൾ ഇബ്റാഹീം ഇപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി. 

حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ

മക്കാ മുശ്രിക്കുകൾ ആക്രമിക്കാൻ വരുന്നത് അറിഞ്ഞപ്പോൾ മുഹമ്മദ് നബി (സ്വ) യും ഇതു പറയുകയുണ്ടായി. (ബുഖാരി)

 ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدۡ جَمَعُواْ لَكُمۡ فَٱخۡشَوۡهُمۡ فَزَادَهُمۡ إِيمَٰنٗا وَقَالُواْ حَسۡبُنَا ٱللَّهُ وَنِعۡمَ ٱلۡوَكِيلُ 

ആ ജനങ്ങള്നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്അവരോട് പറഞ്ഞപ്പോള്അതവരുടെ വിശ്വാസം വര്ദ്ധിപ്പിക്കുകയാണ് ചെയ്തത്‌. അവര്പറഞ്ഞു: ഞങ്ങള്ക്ക് അല്ലാഹു മതി. ഭരമേല്പിക്കുവാന്ഏറ്റവും നല്ലത് അവനത്രെ. (ക്വുർആൻ 3: 173)

അടിയാറുകൾ ആരായാലും അവരുടെ ഉപജീവനം ഏറ്റെടുത്തു നിർവ്വഹിക്കുന്നവൻ എന്ന അർത്ഥത്തിൽ അതിന്റെ തേട്ടം പൊതുവിലാണ്.

 ذَٰلِكُمُ ٱللَّهُ رَبُّكُمۡۖ لَآ إِلَٰهَ إِلَّا هُوَۖ خَٰلِقُ كُلِّ شَيۡءٖ فَٱعۡبُدُوهُۚ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ 

അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്അവനെ നിങ്ങള്ആരാധിക്കുക. അവന്സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു. (ക്വുർആൻ  6:102)

 فَلَعَلَّكَ تَارِكُۢ بَعۡضَ مَا يُوحَىٰٓ إِلَيۡكَ وَضَآئِقُۢ بِهِۦ صَدۡرُكَ أَن يَقُولُواْ لَوۡلَآ أُنزِلَ عَلَيۡهِ كَنزٌ أَوۡ جَآءَ مَعَهُۥ مَلَكٌۚ إِنَّمَآ أَنتَ نَذِيرٞۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ وَكِيلٌ 

ഇയാള്ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്പറയുന്ന കാരണത്താല്നിനക്ക് നല്കപ്പെടുന്ന സന്ദേശങ്ങളില്ചിലത് നീ വിട്ടുകളയുകയും, അതിന്റെ പേരില്നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം.എന്നാല്നീ ഒരു താക്കീതുകാരന്മാത്രമാകുന്നു. അല്ലാഹു എല്ലാ കാര്യത്തിന്റെയും സംരക്ഷണമേറ്റവനാകുന്നു. (ക്വുർആൻ 11:12)

അല്ലാഹുവിൽ അഭയം തേടുകയും അവനെ ആശ്രയിക്കുകയും ചെയ്യുന്ന വിശ്വാസികൾക്ക് സംരക്ഷകനും മതിയായവനുമാണ്' എന്ന അർത്ഥത്തിൽ അതിന്റെ തേട്ടം പ്രത്യേകമാണ്. അഥവാ അവനിൽ തവക്കുലാക്കുന്ന വിശ്വാസികൾക്ക് മാത്രമാണ്.

وَيَقُولُونَ طَاعَةٌ فَإِذَا بَرَزُوا مِنْ عِندِكَ بَيَّتَ طَائِفَةٌ مِّنْهُمْ غَيْرَ الَّذِي تَقُولُ ۖ وَاللَّهُ يَكْتُبُ مَا يُبَيِّتُونَ ۖ فَأَعْرِضْ عَنْهُمْ وَتَوَكَّلْ عَلَى اللَّهِ ۚ وَكَفَىٰ بِاللَّهِ وَكِيلًا

അവര്പറയും: ഞങ്ങളിതാ അനുസരിച്ചിരിക്കുന്നു എന്ന്‌. എന്നിട്ടവര്നിന്റെ അടുക്കല്നിന്ന്പുറത്ത്പോയാല്അവരില്ഒരു വിഭാഗം തങ്ങള്പുറത്ത്പറയുന്നതിന്വിപരീതമായി രാത്രിയില്ഗൂഢാലോചന നടത്തുന്നു. അവര്രാത്രി ഗൂഢാലോചന നടത്തുന്നതെല്ലാം അല്ലാഹു രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആകയാല്നീ അവരെ വിട്ട്തിരിഞ്ഞുകളയുക. എന്നിട്ട്അല്ലാഹുവെ ഭരമേല്പിക്കുക. ഭരമേല്പിക്കപ്പെടുന്നവനായി അല്ലാഹു മതി. (ക്വുർആൻ  4: 81)

الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ

ആ ജനങ്ങള്നിങ്ങളെ നേരിടാന്‍ ( സൈന്യത്തെ ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്അവരോട്പറഞ്ഞപ്പോള്അതവരുടെ വിശ്വാസം വര്ദ്ധിപ്പിക്കുകയാണ്ചെയ്തത്‌. അവര്പറഞ്ഞു: ഞങ്ങള്ക്ക്അല്ലാഹു മതി. ഭരമേല്പിക്കുവാന്ഏറ്റവും നല്ലത്അവനത്രെ. (ക്വുർആൻ 3: 173)

അൽവകീലായ അല്ലാഹുവിൽ വല്ലവനും യഥാവിധം തവക്കുലാക്കിയാൽ ആ മനുഷ്യന്റെ കാര്യങ്ങൾ നേരെയാക്കുവാനും ഉപജീവനത്തിനും സംരക്ഷണത്തിനും അല്ലാഹുമതി.

وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا

അവന്കണക്കാക്കാത്ത വിധത്തില്അവന്ന്ഉപജീവനം നല്കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്ഭരമേല്പിക്കുന്ന പക്ഷം അവന്ന്അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്പെടുത്തിയിട്ടുണ്ട്‌. (ക്വുർആൻ 65: 3)

അല്ലാഹുവാണ് യഥാർത്ഥ ആരാധനക്ക് അർഹനായവൻ അതിനാൽ അവനിൽ മാത്രം തവക്കുലാക്കുവാൻ അവൻ കൽപിച്ചു.

رَّبُّ الْمَشْرِقِ وَالْمَغْرِبِ لَا إِلَٰهَ إِلَّا هُوَ فَاتَّخِذْهُ وَكِيلًا

ഉദയസ്ഥാനത്തിന്റെയും, അസ്തമനസ്ഥാനത്തിന്റെയും രക്ഷിതാവാകുന്നു അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്ഭരമേല്പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക. (ക്വുർആൻ 73:9)

അല്ലാഹു അല്ലാത്തവരിൽ തവക്കുലാക്കുന്നത് അവൻ വിരോധിച്ചു.

وَآتَيْنَا مُوسَى الْكِتَابَ وَجَعَلْنَاهُ هُدًى لِّبَنِي إِسْرَائِيلَ أَلَّا تَتَّخِذُوا مِن دُونِي وَكِيلًا

മൂസായ്ക്ക്നാം വേദഗ്രന്ഥം നല്കുകയും, അതിനെ നാം ഇസ്രായീല്സന്തതികള്ക്ക്മാര്ഗദര്ശകമാക്കുകയും ചെയ്തു. എനിക്കു പുറമെ യാതൊരു കൈകാര്യകര്ത്താവിനെയും നിങ്ങള്സ്വീകരിക്കരുത്എന്ന്‌ (അനുശാസിക്കുന്ന വേദഗ്രന്ഥം). (ക്വുർആൻ 17: 2)

അല്ലാഹുവിൽമാത്രം തവക്കുലാക്കൽ ഈമാനിന്റെ തെളിവും തേട്ടവുമാണെന്ന് അവൻ അറിയിച്ചു.

وَقَالَ مُوسَىٰ يَا قَوْمِ إِن كُنتُمْ آمَنتُم بِاللَّهِ فَعَلَيْهِ تَوَكَّلُوا إِن كُنتُم مُّسْلِمِينَ

മൂസാ പറഞ്ഞു: എന്റെ ജനങ്ങളേ,നിങ്ങള്അല്ലാഹുവില്വിശ്വസിച്ചിട്ടുണ്ടെങ്കില്അവന്റെ മേല്നിങ്ങള്ഭരമേല്പിക്കുക- നിങ്ങള്അവന്ന്കീഴ്പെട്ടവരാണെങ്കില്‍. (ക്വുർആൻ 10: 84)

قَالَ رَجُلَانِ مِنَ الَّذِينَ يَخَافُونَ أَنْعَمَ اللَّهُ عَلَيْهِمَا ادْخُلُوا عَلَيْهِمُ الْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَالِبُونَ ۚ وَعَلَى اللَّهِ فَتَوَكَّلُوا إِن كُنتُم مُّؤْمِنِينَ

ദൈവഭയമുള്ളവരില്പെട്ട, അല്ലാഹു അനുഗ്രഹിച്ച രണ്ടുപേര്പറഞ്ഞു: നിങ്ങള്അവരുടെ നേര്ക്ക്കവാടം കടന്നങ്ങ്ചെല്ലുക. അങ്ങനെ നിങ്ങള്കടന്ന്ചെന്നാല്തീര്ച്ചയായും നിങ്ങള്തന്നെയായിരിക്കും ജയിക്കുന്നത്‌. നിങ്ങള്വിശ്വാസികളാണെങ്കില്അല്ലാഹുവില്നിങ്ങള്ഭരമേല്പിക്കുക. (ക്വുർആൻ 5: 23)

അല്ലാഹുവിൽ മാത്രം തവക്കുലാക്കൽ വിശ്വാസികളുടെ വിശേഷണമാണെന്ന് അവൻ അറിയിച്ചു.

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്ഹൃദയങ്ങള്പേടിച്ച്നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങള്വായിച്ചുകേള്പിക്കപ്പെട്ടാല്വിശ്വാസം വര്ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്ഭരമേല്പിക്കുകയും ചെയ്യുന്നവര്മാത്രമാണ്സത്യവിശ്വാസികള്‍. (ക്വുർആൻ 8: 2)

അല്ലാഹുവിൽ മാത്രം തവക്കുലാക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നു.

فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ

( നബിയേ, ) അല്ലാഹുവിങ്കല്നിന്നുള്ള കാരുണ്യം കൊണ്ടാണ്നീ അവരോട്സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്നിന്റെ ചുറ്റില്നിന്നും അവര്പിരിഞ്ഞ്പോയിക്കളയുമായിരുന്നു. ആകയാല്നീ അവര്ക്ക്മാപ്പുകൊടുക്കുകയും, അവര്ക്ക്വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്നീ അവരോട്കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത്കഴിഞ്ഞാല്അല്ലാഹുവില്ഭരമേല്പിക്കുക. തന്നില്ഭരമേല്പിക്കുന്നവരെ തീര്ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌. (ക്വുർആൻ 3: 159)

അല്ലാഹുവിൽ മാത്രം തവക്കുലാക്കുന്നവർക്ക് മഹത്തായ പ്രതിഫലമാണ് അവൻ ഒരുക്കിയിരിക്കുന്നത്.

فَمَا أُوتِيتُم مِّن شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا ۖ وَمَا عِندَ اللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

നിങ്ങള്ക്ക്വല്ലതും നല്കപ്പെട്ടിട്ടുണ്ടെങ്കില്അത്ഐഹികജീവിതത്തിലെ ( താല്ക്കാലിക ) വിഭവം മാത്രമാകുന്നു. അല്ലാഹുവിന്റെ പക്കലുള്ളത്കൂടുതല്ഉത്തമവും കൂടുതല്നീണ്ടുനില്ക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്ഭരമേല്പിക്കുകയും ചെയ്തവര്ക്കുള്ളതത്രെ അത്‌. (ക്വുർആൻ 42: 36)

അല്ലാഹുവിൽ മാത്രം തവക്കുലാക്കിയുളള ജീവിതമായിരുന്നു എല്ലാ നബിമാരുടേതും. തൽവിഷയത്തിൽ ചില ഹദീഥുകൾ നാം മനസിലാക്കിയല്ലോ. ഏതാനും നബിമാരുടെ പ്രഖ്യാപനങ്ങൾ കൂടി ഇവിടെ നൽകുന്നു.

നൂഹ് നബിയുടെ പ്രഖ്യാപനം

وَاتْلُ عَلَيْهِمْ نَبَأَ نُوحٍ إِذْ قَالَ لِقَوْمِهِ يَا قَوْمِ إِن كَانَ كَبُرَ عَلَيْكُم مَّقَامِي وَتَذْكِيرِي بِآيَاتِ اللَّهِ فَعَلَى اللَّهِ تَوَكَّلْتُ فَأَجْمِعُوا أَمْرَكُمْ وَشُرَكَاءَكُمْ ثُمَّ لَا يَكُنْ أَمْرُكُمْ عَلَيْكُمْ غُمَّةً ثُمَّ اقْضُوا إِلَيَّ وَلَا تُنظِرُونِ

( നബിയേ, ) നീ അവര്ക്ക്നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേള്പിക്കുക. അദ്ദേഹം തന്റെ ജനതയോട്പറഞ്ഞ സന്ദര്ഭം: എന്റെ ജനങ്ങളേ, എന്റെ സാന്നിദ്ധ്യവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്റെ ഉല്ബോധനവും നിങ്ങള്ക്ക്ഒരു വലിയ ഭാരമായിത്തീര്ന്നിട്ടുണ്ടെങ്കില്അല്ലാഹുവിന്റെ മേല്ഞാനിതാ ഭരമേല്പിച്ചിരിക്കുന്നു. എന്നാല്നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചു കൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തില്‍ ( തീരുമാനത്തില്‍ ) നിങ്ങള്ക്ക്ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്‌. എന്നിട്ട്എന്റെ നേരെ നിങ്ങള്‍ ( ആ തീരുമാനം ) നടപ്പില്വരുത്തൂ. എനിക്ക്നിങ്ങള്ഇടതരികയേ വേണ്ട. (ക്വുർആൻ 10: 71)

ഹൂദ് നബിയുടെ പ്രഖ്യാപനം

إِن نَّقُولُ إِلَّا اعْتَرَاكَ بَعْضُ آلِهَتِنَا بِسُوءٍ ۗ قَالَ إِنِّي أُشْهِدُ اللَّهَ وَاشْهَدُوا أَنِّي بَرِيءٌ مِّمَّا تُشْرِكُونَ. مِن دُونِهِ ۖ فَكِيدُونِي جَمِيعًا ثُمَّ لَا تُنظِرُونِ. إِنِّي تَوَكَّلْتُ عَلَى اللَّهِ رَبِّي وَرَبِّكُم ۚ مَّا مِن دَابَّةٍ إِلَّا هُوَ آخِذٌ بِنَاصِيَتِهَا ۚ إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ

ഞങ്ങളുടെ ദൈവങ്ങളില്ഒരാള്നിനക്ക്എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന്മാത്രമാണ്ഞങ്ങള്ക്ക്പറയാനുള്ളത്‌. ഹൂദ്പറഞ്ഞു: നിങ്ങള്പങ്കാളികളായി ചേര്ക്കുന്ന യാതൊന്നുമായും എനിക്ക്ബന്ധമില്ല എന്നതിന്ഞാന്അല്ലാഹുവെ സാക്ഷി നിര്ത്തുന്നു. ( നിങ്ങളും ) അതിന്ന്സാക്ഷികളായിരിക്കുക. അല്ലാഹുവിന്പുറമെ. അതുകൊണ്ട്നിങ്ങളെല്ലാവരും കൂടി എനിക്കെതിരില്തന്ത്രം പ്രയോഗിച്ച്കൊള്ളുക. എന്നിട്ട്നിങ്ങള്എനിക്ക്ഇടതരികയും വേണ്ട. എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്റെ മേല്ഞാനിതാ ഭരമേല്പിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവന്അതിന്റെ നെറുകയില്പിടിക്കുന്ന ( നിയന്ത്രിക്കുന്ന ) തായിട്ടില്ലാതെയില്ല. തീര്ച്ചയായും എന്റെ രക്ഷിതാവ്നേരായ പാതയിലാകുന്നു. (ക്വുർആൻ  11: 54, 55, 56)

ഇബ്റാഹീം നബിയുടെ പ്രഖ്യാപനം

ഇബ്നു അബ്ബാസിൽനിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്നു. തീയിലെറിയപ്പെട്ടപ്പോൾ ഇബ്റാഹീയുടെ അവസാനത്തെ വാക്ക് 'ഇപ്രകാരമായിരുന്നു.

حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ

യഅ്കൂബ് നബിയുടെ പ്രഖ്യാപനം

وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّهِ مِن شَيْءٍ ۖ إِنِ الْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ

അദ്ദേഹം പറഞ്ഞു: എന്റെ മക്കളേ, നിങ്ങള്ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്നിന്ന്തടുക്കുവാന്എനിക്കാവില്ല. വിധികര്ത്തൃത്വം അല്ലാഹുവിന്മാത്രമാകുന്നു. അവന്റെ മേല്ഞാന്ഭരമേല്പിക്കുന്നു. അവന്റെ മേല്തന്നെയാണ്ഭരമേല്പിക്കുന്നവര്ഭരമേല്പിക്കേണ്ടത്‌. (ക്വുർആൻ 12: 67)

ശുഐബ് നബിയുടെ പ്രഖ്യാപനം

قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي وَرَزَقَنِي مِنْهُ رِزْقًا حَسَنًا ۚ وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്ചിന്തിച്ച്നോക്കിയിട്ടുണ്ടോ? ഞാന്എന്റെ രക്ഷിതാവിങ്കല്നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്എനിക്ക്അവന്റെ വകയായി ഉത്തമമായ ഉപജീവനം നല്കിയിരിക്കുകയുമാണെങ്കില്‍ ( എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്കഴിയും. ) നിങ്ങളെ ഞാന്ഒരു കാര്യത്തില്നിന്ന്വിലക്കുകയും, എന്നിട്ട്നിങ്ങളില്നിന്ന്വ്യത്യസ്തനായിക്കൊണ്ട്ഞാന്തന്നെ അത്പ്രവര്ത്തിക്കുകയും ചെയ്യണമെന്ന്ഉദ്ദേശിക്കുന്നുമില്ല. എനിക്ക്സാധ്യമായത്ര നന്മവരുത്താനല്ലാതെ മറ്റൊന്നും ഞാന്ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ്എനിക്ക്‌ ( അതിന്‌ ) അനുഗ്രഹം ലഭിക്കുന്നത്‌. അവന്റെ മേലാണ്ഞാന്ഭരമേല്പിച്ചിരിക്കുന്നത്‌. അവനിലേക്ക്ഞാന്താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (ക്വുർആൻ 11: 88)

മുഹമ്മദ് നബി(സ്വ)യുടെ പ്രഖ്യാപനം

وَمَا اخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى اللَّهِ ۚ ذَٰلِكُمُ اللَّهُ رَبِّي عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

നിങ്ങള്അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത്ഏത്കാര്യത്തിലാവട്ടെ അതില്തീര്പ്പുകല്പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ്എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേല്ഞാന്ഭരമേല്പിച്ചിരിക്കുന്നു. അവങ്കലേക്ക്ഞാന്താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (ക്വുർആൻ 42: 10)

كَذَٰلِكَ أَرْسَلْنَاكَ فِي أُمَّةٍ قَدْ خَلَتْ مِن قَبْلِهَا أُمَمٌ لِّتَتْلُوَ عَلَيْهِمُ الَّذِي أَوْحَيْنَا إِلَيْكَ وَهُمْ يَكْفُرُونَ بِالرَّحْمَٰنِ ۚ قُلْ هُوَ رَبِّي لَا إِلَٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ

അപ്രകാരം നിന്നെ നാം ഒരു സമുദായത്തില്ദൂതനായി നിയോഗിച്ചിരിക്കുന്നു. അതിന്നു മുമ്പ്പല സമുദായങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്‌. നിനക്ക്നാം ദിവ്യസന്ദേശമായി നല്കിയിട്ടുള്ളത്അവര്ക്ക്ഓതികേള്പിക്കുവാന്വേണ്ടിയാണ്‌ ( നിന്നെ നിയോഗിച്ചത്‌. ) അവരാകട്ടെ, പരമകാരുണികനായ ദൈവത്തില്അവിശ്വസിക്കുന്നു. പറയുക: അവനാണ്എന്റെ രക്ഷിതാവ്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെ മേലാണ്ഞാന്ഭരമേല്പിച്ചിരിക്കുന്നത്‌. അവനിലേക്കാണ്എന്റെ മടക്കം. (ക്വുർആൻ 13: 30)

ഒരു വ്യക്തി അൽവകീൽ എന്ന അല്ലാഹുവിന്റെ നാമം അറിയുകയും അതിന്റെ ആശയവും തേട്ടവും മനസിലാക്കുകയും ചെയ്താൽ അവൻ തന്നെയും തന്റെ മുഴുകാര്യങ്ങളെയും അല്ലാഹുവിൽ മാത്രമേ ഏൽപിക്കുകയുളളൂ. വിശ്വാസികൾ തവക്കുലാക്കുവാനുളള ഏതാനും ദുആഉകൾ താഴെ നൽകുന്നു.

വീട്ടിൽനിന്നു പുറപ്പെടുമ്പോൾ

ഒരാൾ തന്റെ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ,

الله ، تَوَكَّلْتُ عَلَى الله ، لا حَوْلَ وَلا قُوَّةَ إِلا بالله

ഞാൻ "അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പുറപ്പെടുന്നു, അല്ലാഹുവിൽ ഭരമേൽപ്പിച്ചിരിക്കുന്നു. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ചലനശേഷിയുമില്ല.' എന്ന ദുആഅ് നിർവ്വഹിച്ചാലുളള ഫലവും മഹത്വവുമായി ബന്ധപ്പെട്ട്' അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: അന്നേരം അയാളോടു പറയപ്പെടും, (മറ്റുളളവരുടെ തിന്മയിൽനിന്ന് നീ തടയപ്പെട്ടു, നീ സംരക്ഷിക്കപ്പെട്ടു. നീ സന്മാർഗം സിദ്ധിച്ചവനായി, പിശാച് അവനിൽ നിന്ന് അകന്നു നിൽക്കും. എന്നിട്ട് മറ്റൊരു പിശാചിനോടു പറയും: നീ എങ്ങിനെ ഒരാളിലേക്ക് ചെല്ലും? തീർച്ചയായും അയാൾക്ക് സന്മാർഗം സിദ്ധിച്ചിരിക്കുന്നു. ഇതരരിൽനിന്നുള്ളതിന്മ അയാൾക്ക് തടയപ്പെട്ടിരിക്കുന്നു. അയാൾ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു.'

കിടപ്പറ പ്രാപിക്കുമ്പോൾ

സുനനു അബീദാവൂദ്, ഹദീഥിനെ ഇബ്നുബാസ് തുഹ്ഫയിൽ ഹസനെന്നും അൽബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

കിടപ്പറ പ്രാപിക്കുന്നവൻ അവസാന വചനങ്ങളായി താഴെ വരുന്ന വചനങ്ങൾ ചൊല്ലുകയും ആരാവിൽ മരണപ്പെടുകയുമാണെങ്കിൽ ഫിത്വറത്തിലാണ്' (ഇസ്ലാമിലാണ്) അയാൾ മരണപ്പെടുകയെന്ന് നബിക്ക് ഉണർത്തി. ഈ വിഷയം ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ وَوَجَّهْتُ وَجْهِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ

അല്ലാഹുവേ, എന്റെ ശരീരത്തെ ഞാൻ നിന്നിലേക്ക് ഏൽപിക്കുകയും എന്റെ മുഖം നിന്നിലേക്ക് തിരിക്കുകയും എന്റെ മുതുകിനെ ഞാൻ നിന്നിലേക്ക് ചേർക്കുകയും എന്റെ കാര്യങ്ങൾ നിന്നിലർപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ പ്രതിഫലത്തെ ആഗ്രഹിച്ചുകൊണ്ടും നിന്റെ ശിക്ഷയെ ഭയന്നുകൊണ്ടുമാണത്. നിന്നിൽ നിന്ന് നിന്നിലേക്കല്ലാതെ രക്ഷയോ അഭയസ്ഥാനമോ ഇല്ല. നീ അവതരിപ്പിച്ച വേദത്തിലും നീ അയച്ച നിന്റെ നബിയിലും ഞാൻ വിശ്വസിച്ചിരിക്കുന്നു.