ഈ പറഞ്ഞ അനന്തരവകാശികൾക്കിടയിൽ നിന്ന് സഹോദരൻമാർ, പിതൃവ്യൻമാർ എന്നിവരെപ്പറ്റി ചില പരിഗണനകൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതായത് പിതാവും മാതാവുമൊത്തവർ, പിതാവുമാത്രമൊത്തവർ മാതാവുമാത്രമൊത്തവർ എന്നിങ്ങനെയൊക്കെയും അവരുടെ മക്കളുമായി താഴോട്ട്വരുന്നത്. കുടുംബങ്ങൾ മൂന്നുവിധത്തിൽ വരുന്നു.
ഒരുദാഹരണം കാണുക.
ഇവിടെ ഖാലിദിന് നാലു സഹോദരൻമാരുണ്ട്. സൗദും ജമീലും ഖാലിദിന്റെ മാതാവിന്നും പിതാവിന്നുമുള്ളവർതന്നെയാണ്. എന്നാൽ നൂഹ് ഖാലിദിന്റെ പിതാവായ ജാബിറിന്റെ മറ്റൊരു ഭാര്യയിലുള്ള പുത്രനാണ്. ഖാലിദിന്റെയും നൂഹിന്റെയും പിതാവ് ഒന്നുതന്നെയാണെങ്കിലും മാതാക്കൾ വേറെയാണ്. അപ്രകാരം അനസ് ഖാലിദിന്റെ മാതാവായ സൗദയുടെ ആദ്യ ഭർത്താവിലുണ്ടായ പുത്രനാണ്. ഖാലിദിന്റെയും അനസിന്റെയും മാതാവ് സൗദയാണെങ്കിലും പിതാവ് ഒന്നല്ല. ഈ പറഞ്ഞ മൂന്നുവിധം സഹോദരൻമാരും ഖാലിദിന്റെ സ്വത്തിൽ അവകാശികളാണ്. ക്വുർആൻ 4: 12, 176 എന്നീ വചനങ്ങൾ കാണുക. ഇവരിൽ ഉമ്മയും ഉപ്പയും ഒത്ത സഹോദരനെയും സഹോദരിയെയും തുല്യ അവകാശികളാക്കും, മറ്റു സഹോദര സഹോദരികൾക്ക് അനന്തരവകാശത്തിലെ പൊതു തത്വമനുസരിച്ച് ( للذكر مثل حظ الانثيين ) ഒരു പുരുഷന്ന് രണ്ടു സ്ത്രീകളുടെ വിഹിതത്തിന്നർഹവുമായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ഉമ്മയൊത്ത സഹോദര സഹോദരികളെമാത്രം ഈ പൊതുതത്വത്തിൽ നിന്നൊഴിപ്പിച്ചു നിർത്തിയതിലെ തത്വം നമ്മുടെ സജീവ ചിന്തക്ക് വിഷയമാക്കേണ്ടതാണ്.
ഇസ്ലാമിക കുടുംബസംവിധാന നിയമങ്ങളും വ്യവസ്ഥകളും കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം ഇസ്ലാമിലെ ദായക്രമവും വിലയിരുത്തേണ്ടതെന്ന് നാം വിവരിച്ചിട്ടുണ്ടല്ലോ. ആ തത്വം ഇവിടെയും പ്രധാനമാണ്. പുരുഷൻമാർ കുടുംബത്തലവൻമാരായി വരുന്നുവെന്ന നിലക്ക് ആദ്യം ഭർത്താവും, പിന്നീട് പിതാവും ശേഷം പിതാമഹനുമായി മാറുന്ന ക്രമത്തിൽ സഹോദരൻമാർ പിതാവിന്റെ നേതൃത്വത്തിലുള്ള കുടുംബത്തിലെ അംഗങ്ങളും ക്രമേണ സ്വന്തം മക്കളോ പിതാവോ ഇല്ലാതെ വരുമ്പോൾ ഖാലിദിനെ സംരക്ഷിക്കേണ്ട ബാധ്യത ഈ കുടുംബത്തിലെ മറ്റു അംഗങ്ങളായ തന്റെ സഹോദരങ്ങളുടെ
മരിച്ച ഖാലിദിന്റെ പിതാവായ ജാബിർ, ഖാലിദിന്റെ മാതാവായ സൗദയെ വിവാഹം കഴിക്കുന്നതിന് മുമ്പോ ജാബിറിന്റെ മരണശേഷമോ സൗദയെ വിവാഹം ചെയ്തമറ്റൊരു ഭർത്താവായ വൈസിൽനിന്നുണ്ടായ ഒരു പുത്രനാണ് അനസ്. ഇയാൾ ഖാലിദിന്റെ മാതാവിന്നുള്ള മകനാണെങ്കിലും ഖാലിദിന്റെ പിതാവിനോടോ പിതാവിന്റെ കുടുംബത്തോടോ ചേർത്ത് വിളിക്കപ്പെടുന്നില്ല. ഖാലിദിന്റെ കുടുംബത്തിലെ അംഗവുമല്ല. അയാൾ മറ്റൊരു കുടുംബവുമായി ചേർക്കപ്പെടുകയും ആ കുടുംബാംഗമായി ഗണിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ ഖാലിദിനെ സംരക്ഷിക്കേണ്ട ബാധ്യത, ഖാലിദിന്റെ പിതാവിന്നും, പിതാവിന്റെ മറ്റു മക്കൾക്കുമുള്ളതുപോലെ അനസിനില്ലാത്തതിനാൽ സംരക്ഷണത്തിനുവേണ്ടി കൂടുതൽ സംഖ്യ അവകാശമായി ലഭിക്കേണ്ടതില്ല. ഖാലിദിന്ന് ഒരു സഹോദരികൂടിയുണ്ടെങ്കിൽ മൂന്നിലൊന്ന് അവർ രണ്ടുപേരുംകൂടി വീതിച്ചെടുക്കണം. അഥവാ 1/6 ഒരാൾക്കു ലഭിക്കും. ഇനി കൂടുതൽ സഹോദരസഹോദരിമാരുണ്ടെങ്കിൽ മൂന്നിലൊന്നു അവരെല്ലാംകൂടി തുല്യമായി ഭാഗിച്ചെടുക്കണം. സംരക്ഷണ ഉത്തരവാദിത്വമില്ലാത്ത ഉമ്മയുടെ പിന്തുടർച്ചക്കാരൻ എന്ന നിലയ്ക്കാണ് ഇവിടെ അനസിനുള്ളത്. സംരക്ഷണ ഉത്തരവാദിത്വമുള്ള പിതാവിന്റെ പ്രതിനിധികൾ എന്ന നിലയ്ക്കാണ് പിതാവൊത്ത സഹോദരന്ന് പെണ്ണിന്റെ ഇരട്ടി ലഭിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ മരിച്ച ആളുടെ സംരക്ഷണബാധ്യതയുള്ള പിതാവിന്റെ പ്രതിനിധികൾക്ക് (പിതാവൊത്ത സഹോദരസഹോദരികൾക്ക്) ഈ ബാധ്യത പരിഗണിച്ചു സ്വന്ത അവകാശം നിശ്ചയിച്ചു. എന്നാൽ ആ ബാധ്യതയില്ലാത്ത ഉമ്മയുടെ പ്രതിനിധികൾക്ക് (ഉമ്മയൊത്ത സഹോദരസഹോദരികൾക്ക്) മേൽ പരിഗണനയില്ലാതെയും വ്യക്തിയെ സംരക്ഷിച്ചിട്ടുണ്ട് എന്ന് തോന്നുന്ന പക്ഷം അവർക്കുവേണ്ടി ഖുർആൻ 4:10,11 പ്രകാരം വസിയ്യത്ത് മുഖേനയും, അതുമില്ലെങ്കിൽ ഖുർ: 4:8 പ്രകാരം കൈകാര്യം ചെയ്യുവാനും അല്ലാഹു അവസരം നൽകി. 'അല്ലാഹു അറിയുന്നു, നിങ്ങൾ അറിയുന്നില്ല.'
ഇവിടെ ഖാലിദിന്റെ പിതാവായ ജാബിറിന്റെ ഉപ്പയും ഉമ്മയും ഒത്ത സഹോദരന്മാരായ യൂസുഫും യൂനുസും, അപ്രകാരം ജാബിറിന്റെ ഉപ്പയൊത്ത സഹോദരനായ ഉമറും മരിച്ച ഖാലിദിന്റെ സ്വത്തിൽ പിതാവിന്റെയും (ജാബിർ) പിതാമഹന്റെയും (ജമാലുദ്ദീൻ) അഭാവത്തിൽ അവകാശികളാണ്. ഇസ്‌ലാമിക ഗൃഹവ്യവസ്ഥപ്രകാരം ഈ പിതൃവ്യന്മാർ മരിച്ച ആളുടെ പിതാവും പിതാമഹനുമില്ലാത്തപ്പോൾ സംരക്ഷണബാധ്യതയുള്ളവരാണ്. ഖാലിദിന്റെ പിതാമഹിയായ ആമിനക്ക് മറ്റൊരു ഭർത്താവിലുണ്ടായ സൈദ് എന്ന ആൾ ഈ കുടുംബത്തിലെ അംഗമല്ല. അയാൾക്ക് ഖാലിദിന്റെ സംരക്ഷണ ബാധ്യതവരുന്നില്ല. അയാൾ ഖാലിദിന്റെ ഉമ്മാമയുടെ മകൻ മാത്രമാണ്. അയാൾക്ക് ഖാലിദിന്റെ സ്വത്തിൽ അവകാശവുമില്ല. മേൽപറഞ്ഞ രണ്ടു പിതൃവ്യന്മാരും അവകാശികളാണെന്നപോലെ അവരുടെ അഭാവത്തിൽ അവരുടെ മക്കളും അവകാശികളാവുന്നു. ഈ മൂന്നാമത്തെ ആൾ (ഉമ്മാമയൊത്ത പിതൃവ്യൻ) അവകാശിയല്ലെന്നപോലെ അയാളുടെ മക്കളും അവകാശികളാകുന്നില്ല.