اللهُمَّ عَافِنِي فِي جَسَدِي وَعَافِنِي فِي بَصَرِي وَاجْعَلْهُ الْوَارِثَ مِنِّى، لاَ إِلهَ إِلاَّ اللهُ الْحَلِيمُ الْكَرِيمُ سُبْحَانَ اللهِ رَبِّ الْعَرْشِ الْعَظِيمِ وَالْحَمْدُ لِلهِ رَبِّ الْعَالمِينَ
Translation
അല്ലാഹുവേ, എൻ്റെ ശരീരത്തില്‍ നീ എനിക്കു സൗഖ്യമേകേണമേ. എൻ്റെ ദൃഷ്ടിയില് നീ എനിക്കു സൗഖ്യമേകേണമേ. അതിനെ (എൻ്റെ ദൃഷ്ടിയെ) ഞാന്‍ മരിക്കുവോളം സുരക്ഷിതമായി ശേഷിപ്പിക്കേണമേ. പെട്ടന്നു ശിക്ഷിക്കാതെ തൗബക്കു സാവകാശം നല്കുന്ന അല്ഹലീമും അത്യുദാരനുമായ അല്ലാഹുഅല്ലാതെ യഥാര്‍ത്ഥ ആരാധനക്കു അര്‍ഹനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിൻ്റെ രക്ഷിതാവായ അല്ലാഹു പരിശുദ്ധനാകുന്നു. മുഴുവന്‍ സ്തുതികളും ലോകരുടെ രക്ഷിതാവായ അല്ലാഹുവിനു മാത്രമാകുന്നു.
Narration
നബി ﷺ ഇപ്രകാരം ദുആ ചെയ്യുമായിരുന്നുവെന്ന് ആഇശാ (റ) യില്‍ നിന്നുള്ള ഹദീഥില്‍ വന്നിട്ടുണ്ട്:
1 of 1
Font Size20