കണ്ണേറിൽ നിന്നുള്ള രക്ഷക്കുള്ള പ്രാർത്ഥന

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لامَّةٍ

Translation

എല്ലാ പിശാചില്‍ നിന്നും, (എല്ലാ സിഹ്റില്‍ നിന്നും…), എല്ലാ അപകടകരമായ ജീവികളില്‍ നിന്നും, എല്ലാ ദുഷ്ട കണ്ണുകളില്‍ നിന്നും, (എല്ലാ കണ്ണേറില്‍ നിന്നും), അല്ലാഹുവിന്‍റെ പരിപൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് ഞാന്‍ അല്ലാഹുവിനോട് രക്ഷതേടുന്നു.

Narration

നബി (ﷺ) ഹസന്‍, ഹുസൈന്‍ (റ) എന്നിവര്‍ക്ക്‌ (പിശാചില്‍ നിന്നും, കണ്ണേറില്‍ നിന്നും…) അല്ലാഹുവിന്‍റെ രക്ഷ ലഭിക്കുവാന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു:

Reference

എല്ലാ പിശാചില്‍ നിന്നും, അറിഞ്ഞുകൊണ്ടും അറിയാതെയുമുണ്ടാകാവുന്ന എല്ലാ കണ്ണേറില്‍ നിന്നും, സിഹ്റില്‍ നിന്നും, ശപിക്കുന്നവരില്‍ നിന്നും, അസൂയാലുക്കളില്‍ നിന്നും അല്ലാഹുവിന്‍റെ രക്ഷ ലഭിക്കുവാന്‍ നബി (ﷺ) ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ കൽ‌പി‌ച്ചു. (البخاري, وصححه الألباني في سنن أبي داود)

1 of 2
Font Size20